തെക്കൻ ഇറ്റലിയിൽ , 150 ഓളം വരുന്ന അഭയാർത്ഥികൾ സഞ്ചരിച്ച ബോട്ട് തകർന്ന് 58 പേർ മരിച്ചു. 40 പേരെ രക്ഷപ്പെടുത്തി, 27 പേരുടെ മൃതദേഹം തീരത്ത് അടിഞ്ഞു. അപകടത്തിൽ പെട്ട ബാക്കി ഉള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. ഇറാൻ, അഫ്ഘാനിസ്ഥാൻ, പാക്കിസ്ഥാൻ എന്നിവടങ്ങളിലുള്ളവരാണ് അഭയാർത്ഥികൾ . അപകടകരമായ മെഡിറ്ററേനിയൻ കടൽ വഴി ഇറ്റലിയിലേക്ക് കടക്കാൻ ശ്രമിക്കുന്ന അഭയാർത്ഥികൾ മുൻപും കാണാതാവുകയോ കൊല്ലപ്പെടുകയോ ചെയ്‌തിട്ടുണ്ട്. അഭയാർത്ഥികൾ അനതികൃതമായി രാജ്യത്ത് കടന്നു കൂടുന്നത് കർശനമായും തടയുമെന്ന് ഇറ്റലി ആഭ്യന്തര മന്ത്രി അറിയിച്ചു.