ഹരാരേ: സിംഹവും കാട്ടാനയും അടക്കമുള്ള വന്യജീവികളേറെയുള്ള കാട്ടിൽ കാണാതായ ഏഴ് വയസുകാരനെ അഞ്ച് ദിവസങ്ങൾ നീണ്ട തെരച്ചിലിന് ശേഷം കണ്ടെത്തി. സിംബാബ്‌വെയിലെ വന്യജീവി സങ്കേതത്തിലാണ് സംഭവം. ഡിസംബർ 27നാണ് ഏഴ് വയസുകാരനെ വന്യജീവി സങ്കേതത്തിൽ കാണാതായത്. പൊലീസും വനംവകുപ്പ് അധികൃതരും പ്രാദേശികരും അടക്കമുള്ള സംയുക്ത സംഘത്തിന്റെ തെരച്ചിൽ 5 ദിവസം കഴിയുമ്പോഴാണ് കുട്ടിയെ കണ്ടെത്തിയത്.
പ്രാഥമിക വൈദ്യ പരിശോധനകൾക്ക് ശേഷം ഏഴ് വയസുകാരനെ വീട്ടുകാർക്ക് വിട്ടു നൽകിയതായാണ് അധികൃതർ വിശദമാക്കുന്നത്. വരണ്ട മേഖലയിൽ ജീവിക്കുന്നതിനുള്ള വിദ്യകൾ ചെറുപ്രായത്തിലേ സ്വായത്തമാക്കിയതാണ് കുട്ടിയെ രക്ഷിച്ചതെന്നാണ് അധികൃതർ വിശദമാക്കുന്നത്. 1470 സ്ക്വയർ കിലോമീറ്റർ വിസ്തൃതമായ വന്യജീവി സങ്കേതത്തിലെ തെരച്ചിൽ ദുഷ്കരമായിരുന്നുവെന്നാണ് അധികൃതർ വിശദമാക്കുന്നത്. ആഫ്രിക്കയിൽ ഏറ്റവും അധികം സിംഹങ്ങൾ കാണുന്ന മേഖലയിലൊന്നാണ് ഇവിടം. കാണ്ടാമൃഗങ്ങളും കാട്ടാനയും ഇവിടെ ധാരാളമായുണ്ടെന്നും അധികൃതർ വിശദമാക്കുന്നത്.