കീവ്: യുക്രൈനിലെ ധാതു വിഭവങ്ങൾ സംബന്ധിച്ച് അമേരിക്കയുമായി കരാറിൽ ഒപ്പിടാൻ താൻ ഇപ്പോഴും തയ്യാറാണെന്ന് യുക്രൈൻ പ്രസിഡന്റ് വ്ളോഡിമർ സെലൻസ്കി. വാഷിങ്ടണിൽ നിന്ന് മടങ്ങിയത് ഒരു കരാറുമില്ലാതെയാണ്. യുഎസുമായി ക്രിയാത്മകമായ സംഭാഷണത്തിന് ഇപ്പോഴും തയ്യാറാണ്. പക്ഷേ യുക്രൈന്റെ നിലപാട് കേൾക്കണം എന്നത് മാത്രമാണ് തന്റെ ആഗ്രഹമെന്ന് സെലൻസ്കി പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി അടുത്തിടെ നടത്തിയ കൂടിക്കാഴ്ച കടുപ്പമേറിയതായിരുന്നുവെന്ന് ലണ്ടനിൽ മാധ്യമങ്ങളോട് സംസാരിക്കവേ സെലൻസ്കി സമ്മതിച്ചു. ഈ യുദ്ധത്തിലെ അക്രമി ആരാണെന്ന് സഖ്യകക്ഷികൾ ഓർക്കണമെന്ന് യുക്രൈൻ ആഗ്രഹിക്കുന്നുവെന്നും സെലൻസ്കി പറഞ്ഞു.
യുക്രൈനും യുഎസും തമ്മിലുള്ള സുരക്ഷാ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു ചുവടുവയ്പായിട്ടാണ് ധാതു ഇടപാടിനെ ആദ്യം കണ്ടതെന്ന് സെലൻസ്കി പറഞ്ഞു. പക്ഷേ യുഎസും യുക്രൈനും തമ്മിലുള്ള പിരിമുറുക്കം വർദ്ധിച്ചു. റഷ്യയുമായുള്ള സമാധാന ചർച്ചകൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ ചൊല്ലിയായിരുന്നു പ്രധാന ഭിന്നത.
വിയോജിപ്പുകൾ ഉണ്ടെങ്കിലും ക്ഷണിച്ചാൽ താൻ വീണ്ടും വൈറ്റ് ഹൗസിലെത്തുമെന്ന് സെലെൻസ്കി പറഞ്ഞു. പക്ഷേ യുക്രൈന്റെ ഭൂമി റഷ്യയ്ക്ക് വിട്ടുകൊടുക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 2022 ഫെബ്രുവരിയിൽ ആരംഭിച്ച അധിനിവേശത്തിലൂടെ യുക്രൈന്റെ 20 ശതമാനം ഭൂമി റഷ്യ കൈവശപ്പെടുത്തിയിരിക്കുകയാണ്.
പി പി ചെറിയാൻ ഡാളസ്
വാഷിംഗ്ടൺ ഡി സി :ഉക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാൻ സെലെൻസ്കി "ബോധം വീണ്ടെടുക്കണം" അല്ലെങ്കിൽ സ്ഥാനമൊഴിയണമെന്ന് സ്പീക്കർ മൈക്ക് ജോൺസൺ പറഞ്ഞു.
സെലെൻസ്കിയും പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വൈസ് പ്രസിഡന്റ് ജെഡി വാൻസും തമ്മിലുള്ള വിവാദപരമായ കൂടിക്കാഴ്ചയെത്തുടർന്ന് തന്റെ രാജ്യത്ത് സമാധാനം സ്ഥാപിക്കാൻ ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി രാജിവയ്ക്കേണ്ടി വന്നേക്കാമെന്ന് സ്പീക്കർ മൈക്ക് ജോൺസൺ ഞായറാഴ്ച എൻബിസിയുടെ "മീറ്റ് ദി പ്രസ്സ്" പരിപാടിയിൽ പറഞ്ഞു
വെള്ളിയാഴ്ച ഓവൽ ഓഫീസിൽ സെലെൻസ്കിയും ട്രംപും വാൻസും തമ്മിൽ നടന്ന ചൂടേറിയ വാഗ്വാദത്തിന് പിന്നാലെയാണ് ജോൺസന്റെ പ്രസ്താവന വന്നത്."അദ്ദേഹം പ്രവർത്തിച്ചത് വലിയ നിരാശയുണ്ടാക്കിയെന്ന് ഞാൻ കരുതുന്നു," സിഎൻഎന്നിന്റെ "സ്റ്റേറ്റ് ഓഫ് ദി യൂണിയൻ" എന്ന പരിപാടിയിലെ അഭിമുഖത്തിൽ ജോൺസൺ സെലെൻസ്കിയുടെ പെരുമാറ്റത്തെക്കുറിച്ച് പറഞ്ഞു.
ഉക്രെയ്നിന് ഭാവിയിൽ സുരക്ഷാ ഗ്യാരണ്ടി നൽകുന്നതിനായി ഒരു ധാതു കരാറിൽ ഒപ്പുവെക്കുന്നതോടെ കൂടിക്കാഴ്ച നടക്കേണ്ടതായിരുന്നു. എന്നിരുന്നാലും, ഓവൽ ഓഫീസ് വാദത്തെത്തുടർന്ന് സെലെൻസ്കിയുടെ സന്ദർശനത്തിന്റെ ബാക്കി ഭാഗങ്ങൾ റദ്ദാക്കി.തുടർന്ന് സെലെൻസ്കിയെ വൈറ്റ് ഹൗസിൽ നിന്ന് പുറത്താക്കി,
വെള്ളിയാഴ്ചത്തെ പരാജയപ്പെട്ട കൂടിക്കാഴ്ചയ്ക്ക് സെലെൻസ്കിയെ കുറ്റപ്പെടുത്തിയ ട്രംപിന് ജോൺസൺ പിന്തുണ വാഗ്ദാനം ചെയ്തപ്പോൾ, രണ്ട് അഭിമുഖങ്ങളിലും അദ്ദേഹം റഷ്യയെയും പുടിനെയും വിമർശിച്ചു -
പ്രസിഡണ്ട് തെരഞ്ഞെടുപ്പ് സമയത്ത് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ചുപറഞ്ഞിരുന്ന രണ്ട് കാര്യങ്ങളാണ് തീരുവയും ക്രിപ്റ്റോയും..അധികാരമേറ്റ ശേഷം ലോക സമ്പദ് വ്യവസ്ഥയെ തീരുവ കാട്ടി ഭയപ്പെടുത്തുന്ന ട്രംപ് കിപ്റ്റോയുടെ തലസ്ഥാനമാക്കി അമേരിക്കയെ മാറ്റാനുള്ള ശ്രമത്തിലാണ്. ഇടിവ് നേരിട്ടിരുന്ന ക്രിപ്റ്റോ കറന്‍സി വില കുതിച്ചുയരുന്നതിന് ഇടയാക്കിയ ഒരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ട്രംപ്. അമേരിക്ക ഔദ്യോഗികമായി ക്രിപ്റ്റോ ശേഖരം ഒരുക്കുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ ക്രിറ്റോ കറന്‍സികളുടെ വിലയില്‍ 10 ശതമാനം ഉയര്‍ച്ചയുണ്ടായി. എക്സ്ആര്‍പി, സോളാന (എസ്ഒഎല്‍), കാര്‍ഡാനോ (എഡിഎ) തുടങ്ങിയ ടോക്കണുകളും ബിറ്റ്കോയിന്, എഥിറിയം എന്നിവയും ഉള്‍പ്പെടുന്ന സ്ട്രാറ്റജിക് ക്രിപ്റ്റോ റിസര്‍വ് ട്രംപ് പ്രഖ്യാപിച്ചതോടെ ക്രിപ്റ്റോ വിപണി ശക്തമായ മുന്നേറ്റം നടത്തി. ചില ക്രിപ്റ്റോകള്‍ 24 മണിക്കൂറിനിടെ 60 ശതമാനം വരെ ഉയര്‍ന്നു.